Posts

ചക്കിട്ടപാറയിലെ വാഴയിൽ വളപ്പിൽ അശോകൻ നിര്യാതനായി.

Image
ചക്കിട്ടപാറ:  പരേതനായ വാഴയിൽ വളപ്പിൽ ശങ്കരൻ്റെ മകൻ അശോകൻ (61) നിര്യാതനായി.  മാതാവ്: പരേതയായ പെണ്ണൂട്ടി.  ഭാര്യ: ഉഷ.  മക്കൾ: അശ്വനി, അശ്വന്ത്.  മരുമകൻ: ലിബീഷ്.  സഹോദരങ്ങൾ: കമലാസനൻ, വിനോദൻ (കല്ലാച്ചി), പ്രകാശൻ സഞ്ചയനം ശനി

ജീവിതയാത്രയിൽ ഒന്നിച്ചവർ മരണത്തിലും പിരിഞ്ഞില്ല,

Image
  അരൂക്കുറ്റി: ജീവിതത്തില്‍ തണലായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവന്റെ വിയോഗത്തിന് പിന്നാല് ഭാര്യയും മരണത്തിന് കീഴടങ്ങി. അരൂക്കുറ്റി   ലിബിൻ ഭവനിൽ ശശിയും, ഭാര്യ ലീലയുമാണ് ഒരു മാസത്തിനിടയിലുള്ള ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഈ ലോകത്തോടു വിടപറഞ്ഞത്... കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു ശശിയുടെ മരണം. പ്രിയപ്പെട്ടവന്റെ വേർപാടിൽ തളർന്നുപോയ ലീല, ശശി മരിച്ച് കൃത്യം 24ാം നാൾ ഇന്ന് പുലർച്ചെ അന്ത്യശ്വാസം വലിച്ചു. ജീവിതകാലം മുഴുവൻ ഒരേ നിഴൽ പോലെ ഒന്നിച്ചു ജീവിച്ചവർ മരണത്തിലും അധികകാലം വേർപിരിഞ്ഞു നിൽക്കാൻ ആഗ്രഹിക്കാത്തതുപോലെ ഒരേ മാസത്തിൽ തന്നെ യാത്രയായത് നാടിനാകെ നോവായി മാറിയിരിക്കുകയാണ്..

ആ കണ്ണുനീർ തുള്ളികൾക്ക് സ്നേഹത്തിന്റെ മധുരം; ജസ്റ്റിന്റെയും ഫെബയുടെയും ജീവിതം

Image
സ്നേഹത്തിന് ഏത് മാറാരോഗത്തേയും മാറ്റാനുള്ള കഴിവുണ്ട് എന്ന് പറയുന്നത് വെറുതേയല്ല. കൊട്ടാരക്കര സ്വദേശിയായ ഫേബ മരണത്തിന്റെ വക്കിൽ നിന്നും ക്യാന്സറിനെ അതിജീവിച്ചു തിരിച്ചു വന്നത് ഒരു മഹാത്ഭുതം എന്ന് തന്നെ പറയേണ്ടി വരും. 3 പെൺകുട്ടികളുള്ള ഒരു സാധാരണ കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഫേബ. പഠനം കഴിഞ്ഞു നിന്നപ്പോൾ തന്നെ ജസ്റ്റിൻ എന്ന യുവാവുമായി വിവാഹം ഉറപ്പിച്ചെങ്കിലും തന്റെ വീട് ഒന്ന് കരക്ക് എത്തിച്ചിട്ട് മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു ഫെബ.  അങ്ങനെയിരിക്കെ സൗദിയിൽ നേഴ്സ് ആയി ജോലി ശെരിയായി. ജോലി സ്ഥിരമായെന്ന് കണ്ടപ്പോൾ ഫെബ തന്റെ സ്വപ്നങ്ങൾ ഓരോന്നായി എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കാൻസർ ആണെന്ന് ഫെബ തിരിച്ചറിഞ്ഞത്. തകർന്ന് പോയി ആ പെൺകുട്ടി. വീടിന്റെ പണി, കാറിന്റെ ലോൺ, ഹൃദ്രോഗിയായ അപ്പൻറെ ചികിത്സ, തന്റെ ജോലിയെ മാത്രം ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബം, മാസങ്ങൾക്കപ്പുറം നടത്താൻ ഉറപ്പിച്ച വിവാഹം. ഇതെല്ലം ആ പെൺകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയി. വല്ലാത്ത സങ്കടം തോന്നിയെങ്കിലു...

സൗഹൃദം ഭീഷണിയായപ്പോൾ ക്രൂരമായ കൊലപാതകം;

Image
   കൊച്ചിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വൈറ്റിലയിൽ റെയിൽപ്പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജി (62) ആണ് കേസിലെ പ്രതി. സുധ ബേബി (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി സുധയും ഷാജിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടിൽ അറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സുധയെ ഒഴിവാക്കാൻ തീരുമാനിച്ച ഷാജി, കൊലപാതകം നടത്താൻ തന്നെ പദ്ധതിയിടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ സുധയെ കാറിൽ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി, പുറത്തിറങ്ങാൻ വിസമ്മതിച്ച സുധയെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമരണമാക്കി മാറ്റാൻ ഷാജി മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ നിർഭാഗ്യവശാൽ, ഉപയോഗത്തിലില്ലാത്ത ട്രാക്കിലാണ്. മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പ...

പേരാമ്പ്രയിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തി ബജിക്കടയിൽ നിന്നും ഉപയോഗിക്കാൻ പറ്റാത്ത എണ്ണ നശിപ്പിച്ചു

Image
  പേരാമ്പ്ര:  എളമാരൻകുളങ്ങര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ചെമ്പ്ര റോഡ് ജംഗ്ഷനിലേയും, പ്രദർശന നഗരിയിലേയും ഭക്ഷണ വിതരണ ശാലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പ് വരുത്തിക്കൊണ്ട് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി.. പ്രദർശന നഗരിയിലെ ബജിക്കടയിൽ നിന്നും ഉപയോഗിച്ചതും വീണ്ടും ഉപയോഗിക്കാൻ പറ്റാത്തതുമായ എണ്ണ നശിപ്പിച്ചു. പലതവണ ചൂടാക്കി കറുത്ത നിറമായ എണ്ണ പല കടകളിലും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളിൽ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ച നിലയിലും പരിസരം അശുചിത്വവുമായും കാണപ്പെട്ടു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും പോരായ്മകൾ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി നോട്ടീസ് നൽകുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യം വെച്ചു കളിക്കാൻ ആരെയും അനുവദിക്കില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും. ഹോട്ടലുകളും തട്ടുകടകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വരും ദിവസങ്ങളിൽ സ്ക്വാഡ് പരിശോധന കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമ...

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത നീക്കാൻ അന്വേഷണം.

Image
  ശരീരത്തില്‍ നെറ്റിയിലും, താടിയിലും കാണപ്പെട്ട മുറിവുകളാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ജനിപ്പിക്കുന്നത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ... കൊയിലാണ്ടി: വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽകുമാറിന്റെയും, ലിസിയുടെയും മകൾ ശ്രീനന്ദയെ (21) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനാരായണ ഗുരു കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളേജ് കഴിഞ്ഞെത്തിയ ശ്രീനന്ദയോട്, സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ പോകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടെ വരാൻ തയ്യാറാകാതിരുന്ന ശ്രീനന്ദ വീട്ടിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പിതാവ് വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയും, ജനാലയിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്നത് കാണുകയുമായിരുന്നു. ഉടൻ തന്നെ വാതിൽ തകർത്ത് അകത്തുകയറി ആശുപത്രിയില്‍ ഏത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.. ശരീരത്തില്‍ നെറ്റിയിലും, ത...

ചങ്ങനാശേരിയേ വിറപ്പിച്ച പോത്തിൻ കാൽ പ്രേതത്തെ പിടിച്ച SI ജോഷുവ

Image
  1980കളിലെ ചങ്ങനാശേരിയുടെ രാത്രികൾക്ക് മരണത്തിന്റെ നിശബ്ദതയായിരുന്നു. അഞ്ചുമണി കഴിഞ്ഞാൽ അങ്ങാടി ഒഴിഞ്ഞുതുടങ്ങും. ജനാലകൾ കൊട്ടിയടയ്ക്കപ്പെടും. പാലത്രയിലെ വിജനമായ പാതയിലൂടെ നടന്നുപോകാൻ ചങ്കൂറ്റമുള്ളവർ പോലും ഭയപ്പെട്ടു. കാരണം മറ്റൊന്നുമല്ല—എല്ലാവരും പറയുന്നു അവിടെ 'പോത്തിൻകാൽ പ്രേതം' ഇറങ്ങിയിട്ടുണ്ട്! സ്കൂളിലും ചന്തയിലും എല്ലാം സംസാരമായി  ഒരു ദിവസം രാത്രി, കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഒരു വ്യാപാരി. പാലത്ര പാലത്തിനടുത്തെത്തിയപ്പോൾ ഇരുട്ടിൽ നിന്ന് ഒരു രൂപം മുന്നിൽ വന്നുനിന്നു. മങ്ങിയ വെളിച്ചത്തിൽ ആ രൂപം ചോദിച്ചു: "ഒരു ബീഡി ഉണ്ടോ എടുക്കാൻ?" ഭയം തോന്നിയിട്ടും കച്ചവടക്കാരൻ വിറയ്ക്കുന്ന കൈകളോടെ ഒരു ബീഡി നൽകി. ആ രൂപം ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു. മിന്നിത്തെളിഞ്ഞ ആ വെളിച്ചത്തിൽ കച്ചവടക്കാരൻ താഴേക്ക് നോക്കി. അയാളുടെ ചോര മരവിച്ചുപോയി! മുന്നിൽ നിൽക്കുന്ന രൂപത്തിന്റെ പാദങ്ങൾ മനുഷ്യന്റേതല്ല, മറിച്ച് രോമങ്ങൾ നിറഞ്ഞ പോത്തിന്റെ വലിയ കുളമ്പുകളായിരുന്നു! പേടിച്ചുവിറച്ച കച്ചവടക്കാരൻ സർവ്വ ശക്തിയുമെടുത്ത് ഓടി. വഴിയിൽ വെച്ച് മറ്റൊരു മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു: ...