യൂണിഫോമിനുള്ളിലെ വിനയം; വെഞ്ചേമ്പ് സ്കൂളിലെ പ്രവേശനോത്സവ വേദിയിൽ ഹൃദയം കവർന്ന് പുനലൂർ എസ്.എച്ച്.ഒ
പുനലൂർ: എത്ര വലിയ പദവികളിൽ എത്തിയാലും സ്വന്തം സംസ്കാരവും മൂല്യങ്ങളും മറക്കരുതെന്ന വലിയൊരു പാഠം കുട്ടികൾക്ക് മുന്നിൽ പ്രവർത്തിയിലൂടെ കാണിച്ച് കൊടുത്ത് കൈയടി നേടുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ. പുനലൂർ വെഞ്ചേമ്പ് എൻ.ജി.പി.എം (NGPM) സ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിലാണ് നാടിനാകെ മാതൃകയായ ഈ വേറിട്ട സംഭവം അരങ്ങേറിയത്.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പുനലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ (SHO) ശ്രീ. സന്തോഷ് കുമാർ ആണ് പദവിയുടെ ഗാംഭീര്യമില്ലാതെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
ഔദ്യോഗിക പദവിയേക്കാൾ സംസ്കാരത്തിന് പ്രാധാന്യം
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനായി നിലവിളക്ക് കൊളുത്താൻ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തിയ ആ പ്രവർത്തി ചെയ്തത്. നിലവിളക്കിന് മുന്നിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം തന്റെ ഔദ്യോഗിക വേഷത്തിന്റെ ഭാഗമായ പോലീസ് ബൂട്ട് അഴിച്ചുവെച്ചു. അതിനുശേഷമാണ് തിരിതെളിയിച്ച് അദ്ദേഹം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഈശ്വരതുല്യമായി കാണുന്ന അറിവിന്റെ പുണ്യകേന്ദ്രത്തിൽ, ആചാരങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ പദവികൾ തടസ്സമല്ലെന്ന് അദ്ദേഹം ഇതിലൂടെ തെളിയിച്ചു.
പിഞ്ചുമക്കൾക്ക് മുന്നിൽ വലിയൊരു പാഠപുസ്തകം
സ്കൂളിലേക്ക് ആദ്യമായി അടിയെടുത്തുവെക്കുന്ന കൊച്ചുകുട്ടികളുടെ മുന്നിൽ വെച്ചാണ് ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ മാതൃക കാണിച്ചത് എന്നത് സംഭവത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പുസ്തകത്താറ്റിലെ അറിവുകളേക്കാൾ വലിയൊരു ജീവിതപാഠമാണ് ഈ പ്രവർത്തിയിലൂടെ കുട്ടികൾക്ക് ലഭിച്ചത്. പദവി എത്ര വലുതായാലും വിനയവും സംസ്കാരവും കൈവിടരുതെന്ന സന്ദേശം നൽകിയ എസ്.എച്ച്.ഒ സന്തോഷ് കുമാർ സാറിനെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുപോലെ

Comments
Post a Comment