റെയിൽവേ പാളത്തിൽ ആത്മഹത്യാശ്രമം; 3 ജീവൻ കാത്ത് ഒൻപതാം ക്ലാസുകാരിയുടെ സമയോചിത ഇടപെടൽ
ബെലഗാവി: സ്വന്തം ജീവൻ പോലും പണയം വെച്ച്, റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും രക്ഷിച്ച ഒൻപതാം ക്ലാസുകാരി സ്‌പൂർത്തിക്ക് അഭിനന്ദന പ്രവാഹം. കർണാടകയിലെ ബെലഗാവിയിലാണ് നാടിനെ നടുക്കിയതും, പിന്നീട് സ്‌പൂർത്തിയുടെ ഇടപെടലിലൂടെ മാതൃകയായതുമായ ഈ സംഭവം അരങ്ങേറിയത്.
ഇവർ ട്രാക്കിൽ നിന്ന് മാറാൻ തയ്യാറാകാതിരുന്നത് സ്‌പൂർത്തിയിൽ സംശയം ജനിപ്പിച്ചു. ട്രെയിൻ വരുന്ന ശബ്ദം കേട്ടിട്ടും ഇവർ അനങ്ങാതെ നിന്നതോടെ, അപകടം മണത്ത സ്‌പൂർത്തി ഉടൻ തന്നെ കാറിൽ നിന്നും ഇറങ്ങി പാളത്തിലേക്ക് ഓടി.
ആ സ്ത്രീയെയും കുഞ്ഞുങ്ങളെയും ട്രാക്കിൽ നിന്നും മാറ്റാൻ സ്‌പൂർത്തി ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ആ നിമിഷം അതൊരു ആത്മഹത്യാശ്രമമാണെന്ന് തിരിച്ചറിഞ്ഞ സ്‌പൂർത്തി, ഒട്ടും വൈകാതെ നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരുടെ സഹായത്തോടെ പാളത്തിൽ നിന്നും അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും സുരക്ഷിതമായി മാറ്റുകയായിരുന്നു.
ജീവിതത്തിലേക്ക് തിരിച്ചെത്തി
സാമ്പത്തിക പ്രതിസന്ധി മൂലമാണ് അമ്മ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് പിന്നീട് വ്യക്തമായി. തക്കസമയത്ത് സ്‌പൂർത്തി കാണിച്ച മനോധൈര്യവും സമയോചിതമായ ഇടപെടലും ഇല്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിലാകുമായിരുന്നു ഈ കുടുംബം അവസാനിക്കുക.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സ്‌പൂർത്തിയുടെ ഈ അസാമാന്യ ധീരത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യത്വത്തിൻ്റെയും ധീരതയുടെയും വലിയൊരു മാതൃകയാണ് സ്‌പൂർത്തി കാഴ്‌ചവെച്ചത്.

Comments
Post a Comment