അപകടം തകർത്തത് ഒരു കുടുംബത്തിന്റെ സ്വപ്നം; സന്തോഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം; കാരുണ്യത്തിനായി കൈനീട്ടി ചക്കിട്ടപാറ
ചക്കിട്ടപാറ: കടിയങ്ങാട് ഭാഗത്തുവെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് നിവാസി സന്തോഷ് മാത്യു തയ്യിലിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കടിയങ്ങാട് വെച്ചുണ്ടായ അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം.
ഓട്ടോറിക്ഷാ തൊഴിലാളിയായ സന്തോഷ്, മികച്ചൊരു കായിക താരം കൂടിയാണ്. നാടിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ സന്തോഷിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോൾ വന്നുവീണിരിക്കുന്ന ചികിത്സാ ചെലവ്. ഒരു സാധാരണ കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വലിയ തുക കണ്ടെത്തുക എന്നത് അവർക്ക് അസാധ്യമാണ്.
ഈ സാഹചര്യത്തിൽ സന്തോഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി തോമസിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും ഒത്തുചേർന്ന് 'സന്തോഷ് തയ്യിൽ ചികിത്സാ സഹായ സമിതി' രൂപീകരിച്ചു.
സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും, സന്തോഷിനെ നമുക്ക് ഒരുമിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്നും സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു

Comments
Post a Comment