കൂരാച്ചുണ്ട് അങ്ങാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു

 



​കൂരാച്ചുണ്ട്: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് അങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

​പരിശോധനയിൽ  കാലാവധി കഴിഞ്ഞ   ഭക്ഷണസാധനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ അവ നശിപ്പിക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.

​സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് (COTPA) പ്രകാരം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട പുകവലി വിരുദ്ധ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്ത കടയുടമകളിൽ നിന്നും പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

​കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.എം. മനു, ചിത്രലേഖ, ബി. ബിനിൽ, പബ്ലിക് ഹെൽത്ത് നഴ്‌സ് പി.കെ. ഷീബ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

​വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ​ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ലാബ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി