വിധിയുടെ ക്രൂരമായ വിളയാട്ടം, മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളും മടങ്ങി.


ഇരിട്ടി: കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ തീരാവേദനയായി മുബഷീറയും യാത്രയായി. മാസങ്ങൾക്ക് മുൻപ് സഹോദരനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ദുരന്തമെത്തിയപ്പോൾ നാടാകെ വിങ്ങുകയാണ്. ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത നടുക്കത്തോടെയാണ് ഏവരും കേട്ടത്..

എന്നാൽ ഈ മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നത് ആ കുടുംബത്തെ വേട്ടയാടുന്ന വിധിയുടെ ക്രൂരതയാണ്. വെറും മാസങ്ങൾക്ക് മുൻപ്, 2025 നവംബർ 10ന് ആയിരുന്നു മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21) സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണം നൽകിയ മുറിവിൽ നിന്നും ആ മാതാപിതാക്കൾ ഇന്നും കരകയറിയിട്ടില്ല. ആ വലിയ മുറിവ് ഉണങ്ങുന്നതിന് മുൻപേയാണ് ഏക മകളെയും ആ കുടുംബത്തിന് നഷ്ടമാകുന്നത്..

മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ മരണം കവർന്നപ്പോൾ ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. തന്റെ ഒന്നര വയസ്സുകാരി മകളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ കണ്ണീർവാർക്കുകയാണ്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി