119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ജീപ്പ് കവർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം,

 



നീതി വൈകിയെത്തിയെങ്കിലും ആ കുടുംബത്തിന് തുണയായി ആ ശതകോടികൾ; ജാൻവിക്ക് വിട.

സ്വപ്നങ്ങളുടെ ചിറകിലേറി കടൽ കടന്നതായിരുന്നു അവൾ. ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ആ 23 വയസ്സുകാരിക്കൊപ്പമായിരുന്നു. എന്നാൽ 2023-ൽ അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ അമിതവേഗതയിലെത്തിയ ഒരു പോലീസ് ജീപ്പ് ആ സ്വപ്നങ്ങളെ പാതിവഴിയിൽ തകർത്തെറിഞ്ഞു.

മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ഓഫീസർ കെവിൻ ഡേവിൻ്റെ വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാൻവി കണ്ടുലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അന്ന് ആ പിഞ്ചുജീവന്റെ വിലയെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്ത.

ജാൻവിയുടെ കുടുംബം നൽകിയ നിയമപോരാട്ടത്തിനൊടുവിൽ സിയാറ്റിൽ നഗരസഭ ഏകദേശം 262 കോടി രൂപ ($31.5 Million) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. പണം കൊണ്ട് നികത്താവുന്നതല്ല ഒരു ജീവന്റെ നഷ്ടമെന്ന് അറിയാമെങ്കിലും, ജാൻവിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ ഈ തുക സഹായിക്കുമെന്ന് സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.

ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും, ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസവും, സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു. ജാൻവി കണ്ടുലയുടെ ജീവിതം കുടുംബത്തിനും, സുഹൃത്തുക്കൾക്കും, സമൂഹത്തിനും വിലപ്പെട്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി