ഒരു നിമിഷത്തെ പകയിൽ തകർന്നത് ഒരു ആയുസ്സിന്റെ പ്രതീക്ഷകൾ, പ്രവാസി യുവതിയുടെ മരണത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുകൾ...
ഏറെ പ്രതീക്ഷകളോടെ മറുനാട്ടിലേക്ക് ചേക്കേറിയ ഒരു യുവതിയുടെ ജീവിതം ഇത്രയും ക്രൂരമായി അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. കാർഡിഫിലെ റിവർസൈഡിൽ വെച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് നിരോദ നിവുൻഹെല്ല എന്ന 32 വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ക്രൂരതയായിരുന്നു..
ശ്രീലങ്കൻ വംശജയായ യുവതിയുടെ ജീവിതം പാതിവഴിയിൽ നിലച്ചുപോയ വാർത്ത പ്രവാസി സമൂഹത്തിന് വലിയൊരാഘാതമാണ് നൽകിയത്. രാവിലെ ഏഴരയോടെ പാരാമെഡിക്കുകൾ സ്ഥലത്തെത്തിയെങ്കിലും, ആ ജീവൻ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വെച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
താൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരാളിൽ നിന്ന് തന്നെ ഇത്തരമൊരു അന്ത്യം നേരിടേണ്ടി വന്നു എന്നത് ഈ ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. മാസങ്ങളോളം കുറ്റം നിഷേധിച്ചു നിന്ന മുൻ ഭർത്താവ് തിസാര വൈരാഗലേജ് ഒടുവിൽ യു.കെയിലെ ന്യൂപോർട്ട് ക്രൗൺ കോടതിയിൽ വെച്ച് ഒടുവില്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരുടെ ഹൃദയം തകർക്കുന്ന ഈ വാർത്തയിൽ ഇനി ബാക്കിയുള്ളത് ഫെബ്രുവരി 20ന് വരുന്ന കോടതി വിധിയാണ്. നീതി നടപ്പിലായാലും നിരോദ എന്ന യുവതിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത അത്ര പെട്ടെന്നൊന്നും മായുന്നതല്ല...

Comments
Post a Comment