തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളിൽ നിന്ന് ചാടി, മധ്യവയസ്കന് പരിക്ക്.
തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ വീടിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ മധ്യവയസ്ക്‌കൻ്റെ കാൽ ഒടിഞ്ഞു. കക്കട്ട് നരിപ്പറ്റ സ്വദേശി സുരേഷി(50) നാണ് കാലിന് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച്ച രാത്രി നരിക്കാട്ടേരിയിലാണ് സംഭവം. നരിക്കാട്ടേരി സ്വദേശി തിരുവങ്ങോത്ത് ബാബുവിൻ് വീട്ടിൽ പണം വച്ച് മുച്ചിട്ട് കളി നടക്കുന്നതായ വിവരത്തത്തുടർന്ന് പോലീസ് എത്തിയപ്പോൾ രക്ഷപ്പെടാനായി സുരേഷ് വീടിൻ്റെ മുകൾ നിലയിൽ നിന്ന് താഴെക്ക് എടുത്ത് ചാടുകയായിരുന്നു.
സാരമായി പരിക്കേറ്റ സുരേഷിനെ ആദ്യം തൊട്ടിൽപ്പാലത്തെയും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുച്ചീട്ട് കളിയിൽ ഏർപ്പെട്ട വീട്ടുടമ സുരേഷ്, കക്കം വെള്ളി സ്വദേശി അഷ്റഫ്, മൊകേരി സ്വദേശി ബാബുരാജ്, എടച്ചേരി സ്വദേശി കുമാരൻ, തൊട്ടിപ്പാലം സ്വദേശി മൊയ്തു. വട്ടോളി സ്വദേശി ശ്രീനിവാസൻ എന്നിവർക്കെതിരേ പോലീസ് കേസ് എടുത്തു. പ്രതികളിൽ നിന്ന് 21000 ത്തിൽ പരം രൂപ പോലീസ് പിടികൂടി.

Comments
Post a Comment