പേരിൽ 'വോട്ടു'ള്ള ഫാമിലി
കോഴിക്കോട്: ഇതാണ് ശരി ക്കും വോട്ട് ഫാമിലി... കുടും ബത്തിലെ ഒരോരുത്തരുടെ യും പേരവസാനിക്കുന്നത് 'വോട്ടി'ലാണ്. വോട്ടർപട്ടിക യിലുള്ള പേരിനെക്കുറിച്ചല്ല പറയുന്നത്. കോഴിക്കോട്ടെ റോബിൻസൺ റോഡിലെ ബ്രിട്ടീഷ് ആർമിയിലെ ക്യാ പ്റ്റൻ ആയിരുന്ന ജർമൻകാ രൻ ആൽബർട്ട് ബർത്തലോ മിയോ വോട്ടിൽനിന്ന് ആരം ഭിക്കുന്നു ഈ 'വോട്ടു' വിശേ ഷം. ആൽബർട്ട് പേരിനോ ടു കൂടെ 'വോട്ട്' എന്ന സ്ഥാ
നപ്പേര് ചേർക്കുകയായിരു ന്നു. പിന്നീട് കുടുംബാംഗങ്ങ ളുടെ പേരിൻ്റെ അവസാന ത്തിലെല്ലാം ആ വോട്ട് വന്നു. ക്യാപ്റ്റൻ ആൽബർട്ടിനുശേ ഷം നാലു തലമുറ കഴിഞ്ഞു. എന്നാൽ ഇപ്പോഴും കുടും ബം വോട്ട് എന്ന സ്ഥാനപ്പേ ര് ഉപേക്ഷിച്ചിട്ടില്ല.
ക്യാപ്റ്റൻ ആൽബർട്ട് ബ ർത്തലോമിയോയുടെ മക ൻ്റെ പേര് ബെസ്റ്റിൻ ബോബി വോട്ട്, ബെസ്റ്റിന്റെ മകൻ ആ ർബർട്ട് വോട്ട്, ആർബർട്ടിൻ്റെ അമ്മ അൽഫോൻസ വോട്ട്. പ്രവാസിയാണ് അൽബർട്ട് വോട്ട്. ഭാര്യ ജൂലി വോട്ട് സെ ന്റ് ജോസഫ്സ‌് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളി ലെ പ്രൈമറി വിഭാഗം ഇംഗ്ലീ ഷ് അധ്യാപികയാണ്. മക്ക ളായ അലിസ്റ്റ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട് എന്നിവരും ഇവിടെയാണ് താമസം. vogts എന്നാണ് ഇം ഗ്ലീഷിൽ എഴുതുന്നത്. വോട്ട് എന്നാണ് ഉച്ചാരണം. വോട്ട് ചെയ്യാൻ പോകുമ്പോൾ പേ ര് വിളിക്കുന്ന സന്ദർഭത്തിൽ എല്ലാവരും കൗതുകത്തോ ടെ തങ്ങളെ നോക്കാറുണ്ട് ന്ന് ഇവർ പറയുന്നു. വോട്ടു തേടി എത്തുന്ന സ്ഥാനാർഥി കൾക്കും പാർട്ടി പ്രവർത്തക ർക്കും ഈ വോട്ടുകുടുംബം കൗതുകം പകരുകയാണ്.

Comments
Post a Comment