ഭായി .... ദാ ആ പറമ്പിലെ കാട് വെട്ടിക്കോ', പിന്നാലെ ബംഗാളികളുടെ പണവുമായി മുങ്ങി; രണ്ടുപേർ
കോഴിക്കോട്: കാടു വെട്ടാൻ ജോലി ക്ക് വിളിച്ച് അതിഥിത്തൊഴിലാളി കളെ കബളിപ്പിച്ച് പണവും മൊ ബൈൽഫോണും വസ്ത്രവും കവർന്ന കേസിൽ 2 പേർ അറ സ്‌റ്റിൽ. ആലപ്പുഴ പുറക്കാട് കൈതവളപ്പിൽ അൻവർ (36), കൊല്ലം കുളത്തുപ്പുഴ നിസാർ മൻസിലിൽ ഷാജി മോൻ(ഷാജ ഹാൻ-46) എന്നിവരെയാണ് ഫറോക്ക് എസിപി എ.എം.സിദ്ദി ഖിന് കീഴിലെ ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ കെ.സുമിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള നല്ല ളം പൊലീസും ചേർന്ന് പിടികൂടി യത്. ചേർന്ന് പിടികൂടി
റജാവുൽ അലിയുടെ പരാതി യിൽ നല്ലളം പൊലീസ് കേസെടു: ത്ത് സിസിടിവി ദൃശ്യങ്ങൾ ശേഖ രിച്ച് .. സൈബർ സെൽ സഹാ യത്തോടെ നടത്തിയ അന്വേഷ ണത്തിലാണ് പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്. തുടർന്ന് എറ ണാകുളം കെഎസ്ആർടിസി സ്‌റ്റാൻഡ് പരിസരത്തുനിന്നു ഇരുവരെയും കസ്റ്റഡിയിലെടു ക്കുകയായിരുന്നു.
പന്തീരാങ്കാവ്, ഫറോക്ക്, കാടാമ്പുഴ, ചാവക്കാട് സ്‌റ്റേഷൻ പരി ധികളിൽ സമാന രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പൊലീസ് പ
ക്രൈം സ്ക്വാഡ് എസ്ഐ പി. സി.സുജിത്ത്, എഎസ്ഐ അരുൺകുമാർ മാത്തറ, സീനി യർ സിപിഒമാരായ ഐ.ടി.വി നോദ്, അനുജ് വളയനാട്, സനീ ഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, നല്ല ളം എസ്ഐമാരായ സി.ജി.സാം സൺ, ഇ.മുഹമ്മദ് അഷ്റഫ്, കെ.കെ.രതീഷ്, പി.സുഭഗ, എം. ധനീഷ്, സിപിഒ ധന്യ മാത്യു എന്നിവർ അന്വേഷണ സംഘ ത്തിലുണ്ടായിരുന്നു.

Comments
Post a Comment