പാട്ടുപാടിയും കഥപറഞ്ഞും മുത്തശ്ശിമാർ അങ്കണവാടിയിൽ
കോഴിക്കോട് : എല്ലാരും ചൊ ല്ലണ്... എല്ലാരും ചൊല്ലണ്... കല്ലാണ് നെഞ്ചിലെന്ന്... കരിങ്ക ല്ലാണ് നെഞ്ചിലെന്ന്... മുത്തശ്ശി പാടിയപ്പോൾ കുട്ടികൾ തലയാ ട്ടി താളമിട്ട് ചുവടുവെച്ചു. ആംഗ്യ മിട്ടവർ മുത്തശ്ശിപ്പാട്ടുകൾക്കൊ പ്പം ചേർന്നു. പിന്നെ മുത്തശ്ശി മാർ പറഞ്ഞ കഥകൾകേട്ട് കു ഞ്ഞിക്കണ്ണുകളിൽ ആശ്ചര്യം തൂവി. പാട്ടും കഥകളുമായി കു ഞ്ഞുകൂട്ടുകാരോട് കൂട്ടുകൂടിയ പ്പോൾ മുത്തശ്ശിമാരുടെ മുഖ ത്തും സന്തോഷച്ചിരി നിറഞ്ഞു.
കോർപ്പറേഷനിലെ വെ സ്റ്റ്ഹിൽ വാർഡിൽ സംഘടിപ്പി ച്ച 'നിനവ്-ആംഗ്യപ്പാട്ടും കഥകളു മായ് മുത്തശ്ശിമാർ അങ്കണവാടി യിലേക്ക് പരിപാടിയാണ് കണ്ടു നിന്നവരുടെ മനസ്സിലും 'കുട്ടിക്ക ളി' നിറച്ചത്. ഉദ്ഘാടനത്തിനെ ത്തിയ മേയർ ബീനാ ഫിലിപ്പും ആംഗ്യപ്പാട്ടുപാടിയും കഥകൾപ റഞ്ഞും കുട്ടികൾക്കൊപ്പം കൂടി.
വാർഡ് കൗൺസിലർ എം.കെ. മഹേഷിന്റെ മനസ്സിൽ പിറന്ന ആശയമാണ് 'നിനവി'ലൂടെ നട പ്പാക്കിയത്. “അണുകുടുംബങ്ങ ളിൽ ജീവിക്കുന്ന പുതിയ കുട്ടി കൾ മുത്തശ്ശിക്കഥകളും പാട്ടുക ളും കേൾക്കാതെയാണ് വളരുന്ന ത്. പലപ്പോഴും ഒറ്റപ്പെട്ടുകഴിയുന്ന മുത്തശ്ശിമാർക്കും കുട്ടികളെ ലാളിക്കാനോ കഥകൾ പറഞ്ഞു കൊടുക്കാനോ പുതിയകാലത്ത് കഴിയുന്നില്ല. ഇതാണ് ഇങ്ങനെ യൊരു ആശയത്തിലേക്കുനയി ച്ചത്" -എം.കെ. മഹേഷ് പറ ഞ്ഞു. നിനവ് നടപ്പാക്കാനായി വാർഡ് പരിധിയിൽനിന്ന് 32-ഓളം മുത്തശ്ശിമാരെ തിരഞ്ഞെ ടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ അവർക്ക് ആംഗ്യപ്പാട്ടു കളിലും നാട്ടുപാട്ടുകളിലും മറ്റും പരിശീലനം നൽകി. ശിശുക്ഷേമ സമിതി അംഗം സുരേഷാണ് പരി ശീലനംനൽകിയത്. വാർഡിൽ 11 - അങ്കണവാടികളാണുള്ളത്. ഇനി
എല്ലാ ആഴ്ചകളിലും ഒരുദിവസം, ഈ മുത്തശ്ശിമാർ അങ്കണവാടി കളിലെത്തും. തിരഞ്ഞെടുക്ക പ്പെട്ടവരിൽ, അതത് അങ്കണവാ ടി പ്രദേശത്തുള്ള മുത്തശ്ശിമാരാ ണ് അവർക്കരികിലെ അങ്കണ വാടികളിലെത്തുക. കുറച്ചുനാ ളുകൾ കഴിഞ്ഞാൽ ഇവർ മാറിമാറി ഓരോ അങ്കണവാടികളിലു മെത്തുന്ന രീതിയാക്കും.
“കുഞ്ഞുപ്രായത്തിൽ പഠിക്കു ന്ന ഇത്തരം പാട്ടുകളും കഥകളും കുട്ടികൾ ഒരിക്കലും മറക്കില്ല. പ്രായമായവരുടെ മാനസികോ ല്ലാസത്തിനും തലമുറകളെത്ത മ്മിൽ വിളക്കിച്ചേർക്കുന്നതിനും നാടിന്റെ പൈതൃകം ഊട്ടിയുറ പ്പിക്കുന്നതിനും പരിപാടി ഏറെ പ്രയോജനംചെയ്യും. കോർപ്പറേ ഷനിലെ എല്ലാ വാർഡുകളിലേ ക്കും സംസ്ഥാനത്താകെയും വ്യാ പിപ്പിക്കാവുന്ന പദ്ധതിയാണിത്" -മഹേഷ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഭട്ട് റോഡ് ബീച്ച് 'സമുദ്ര' ഓഡിറ്റോറിയ ത്തിൽ ബിനാ ഫിലിപ്പ് ഉദ്ഘാ ടനം നിർവഹിച്ചു. എം.കെ. മഹേഷ് അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ മുഖ്യാതിഥിയായി. കൗൺസിലർ വി.പി. മനോജ്, സി ഡിപിഒ ജിഷിത സോമൻ, നാഷ ണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. അനീന, വയോ മിത്രം കോഡിനേറ്റർ ജിഷോം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ്ബാബു, വാർഡ് കൺവീനർ വി. മനോജ്, ടി.കെ. പ്രകാശിനി എന്നിവർ സം സാരിച്ചു.

Comments
Post a Comment