കക്കയത്തെ അടിയന്തരാവസ്ഥ ; ഉരക്കുഴിയിലെ ഓർമ്മകൾ...
✒️ നിസാം കക്കയം
കക്കയത്തുനിന്ന് മുകളിലേക്ക് ചെന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്തുമ്പോൾ അവിടെയും രാജനെക്കുറിച്ചുള്ള കഥകളുണ്ട്. മകനെവിടെയെന്ന ചോദ്യത്തിന് ഈച്ചരവാര്യർക്ക് മറുപടി നൽകാൻ ഭരണകൂടത്തിനോ പോലീസിനോ കോടതിക്കോ കഴിഞ്ഞില്ല. അമ്പതുവർഷമാകുമ്പോഴും രാജനി വിടെയാണ് അവസാനിച്ചതെന്ന വിശ്വാസത്തോ ടെ ഉരക്കുഴിയിലെത്തുന്നു പലരും. രാജനെക്കൊ ണ്ടാണ് ഉരക്കുഴി പ്രസിദ്ധമായതെന്ന് പറയുന്നു. 20 കൊല്ലമായി ഇവിടെ ഗൈഡായി പ്രവർത്തിക്കുന്ന സലോമി കക്കയം. രാജന്റെ മൃതദേഹം സമീപത്തു ള്ള പാറയിൽ കിടത്തി പഞ്ചസാരയിട്ട് കത്തിച്ച് ഉര ക്കുഴി വെള്ളച്ചാട്ടത്തിലേക്ക് ലയിപ്പിച്ചുവെന്ന കേട്ടു കേൾവി പങ്കുവെക്കുന്നു അദ്ദേഹം.

Comments
Post a Comment