പെരുവണ്ണാമൂഴി ഇക്കോ ടൂറിസം സെന്ററിൽ മുതലക്കണ്ണീരായി വികസനം
✒️ ജോബി മാത്യു
ചക്കിട്ടപാറ : കൊട്ടിഘോഷിച്ച് 2008 ഓഗസ്‌റ്റ് 10ന് ഉദ്ഘാടനം കഴി ഞ്ഞ ശേഷം വികസനം എത്തി നോക്കിയിട്ടില്ല പെരുവണ്ണാമുഴിയിലേക്ക്. 1976ൽ സ്ഥാപിച്ച പെരുവണ്ണാമൂഴി വന്യജീവി പരിപാലന കേന്ദ്ര മാണ് ഇക്കോ ടൂറിസം സെന്റ റായി പ്രഖ്യാപിച്ചതെങ്കിലും മറ്റു നടപടി പേരിലൊതുങ്ങി. മലബാറിൽ മുതലകളെ കാ ണാൻ കഴിയുന്ന ഏക പരിപാ ലന കേന്ദ്രം പെരുവണ്ണാമൂഴി യിലാണ്.
പന്നിക്കോട്ടൂർ വനം സംര ക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വന്യമൃഗ ശല്യം രുക്ഷമായതി നാൽ 5 വർഷമായി വനയാത്ര യും നിർത്തിവച്ചിരിക്കുകയാ ണ്. ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷാ സംവിധാനം ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടില്ലെ ന്നും ആക്ഷേപമുണ്ട്. 30 രൂപ പ്രവേശന ടിക്കറ്റ് എടുത്തു കയറുന്ന സഞ്ചാരികൾ നിരാ ശരായി മടങ്ങുകയാണ്.
കാട്ടാനകളുടെ സഫാരി തുടരുന്നു
ടൂറിസം സെന്ററിന്റെ ഭാഗമായ കുറ്റ്യാടി പുഴയിലെ കുളിക്കട വ് സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. പെരുവ ണ്ണാമൂഴി വനമേഖലയിൽ നി ന്ന് ഇറങ്ങുന്ന കാട്ടാനകൾ ടൂ റിസ്റ്റുകൾക്കു ഭീഷണിയാണ്. വനാതിർത്തിയിൽ സൗര തു ക്കുവേലി നിർമിച്ചാൽ ആനശ ല്യം നിയന്ത്രിക്കാൻ കഴിയും. കഴിഞ്ഞ ദിവസം കാട്ടാന ടൂറിസം സെന്ററിൽ എത്തിയതി നാൽ സഞ്ചാരികൾക്കു നിയ ന്ത്രണം ഏർപ്പെടുത്തിയിരു ന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധത്തിൽ വികസന പ്രവർ ത്തനവും നടത്തിയിട്ടില്ല. സെന്റർ വ്യത്തിയായി സൂക്ഷിക്കാത്തതും സഞ്ചാരികളെ വലയ്ക്കുന്നു. ടൂറി സം സെന്ററിൽ 7 ഗൈഡുമാർ നില വിലുണ്ട്. എന്നാൽ, 2 ഗൈഡുകൾ മാത്രമാണു കേന്ദ്രത്തിൽ ഡ്യൂട്ടി യിൽ ഉള്ളത്. ടിക്കറ്റ് കൗണ്ടർ, കു ളിക്കടവ്, പാമ്പ് പരിപാലന കേന്ദ്രം, മുതല പരിപാലന കേന്ദ്രം എന്നിവിടങ്ങളിൽ കൂടുതൽ ഗൈഡുമാരെ നിയമിച്ച് സഞ്ചാരിക ജൂടെ സുരക്ഷ ഉറപ്പുവരുത്തണമെ ന്ന് ആവശ്യം ഉയരുന്നുണ്ട്. നീ ന്തൽ പരിശീലനം ലഭിച്ച ഗൈഡു മാരുടെ കുറവും ഭീഷണിയാണ്. മു തല പരിപാലന കേന്ദ്രം നവീക രണ പ്രവൃത്തി വർഷങ്ങളായി മുടങ്ങി. പാമ്പ് പരിപാലന കേന്ദ്രവും പുതുക്കിപ്പണിയാൻ നടപടിയെടു ത്തിട്ടില്ല
ടൂറിസ്റ്റുകൾക്ക് സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീ കരിക്കാനും ആളെ നിയമിക്കാനും വനം വകുപ്പ് തയാറായിട്ടില്ല.
കുട്ടികളുടെ പാർക്കിനും രക്ഷയില്ല
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കുട്ടികളുടെ പാർക്കിൻ്റെ വികസ നവും നടന്നിട്ടില്ല. പല ഉപകരണ ; ങ്ങളും കേടുപാട് സംഭവിച്ചും തു രുമ്പെടുത്തും നശിച്ചു.
കുട്ടികൾക്കായി പുതിയ വി നോദോപാധികൾ സ്ഥാപിക്കാ നും നടപടിയില്ല. ജില്ലയിലെപ്രധാന ഇക്കോ ടൂറിസം സെന്റർ നവീകരണത്തിന് വനം വകുപ്പ് 10 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് എസ്‌റ്റിമേറ്റ് തയാറാക്കി നൽകിയതായി അധിക്യതർ പറഞ്ഞു. പക്ഷേ, അതിൽ നടപടിയുണ്ടാകുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷയുമില്ല

Comments
Post a Comment