കൂരാച്ചുണ്ടിൽ പിടിമുറുക്കി ലഹരി മാഫിയ : നേരിടാനുറച്ച് അധികൃതർ




✒️ നിസാം കക്കയം 

കൂരാച്ചുണ്ട് : മലയോര മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സംഘം വിലസുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിൽ. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും ദിനംപ്രതി വർധിക്കുകയാണ്. മുമ്പും ഇത്തരത്തിൽ പരാതി ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ ലഹരി വിപണനവും, ഉപയോഗവും കൂടിയ സാഹചര്യമാണുള്ളത്.

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കയം, കല്ലാനോട്‌, പൂവത്തുംചോല, വട്ടച്ചിറ, എരപ്പാംതോട് തുടങ്ങിയയിടങ്ങളിളെല്ലാം വൈകുന്നേരങ്ങളിൽ അങ്ങാടി കേന്ദ്രീകരിച്ചു പരസ്യ മദ്യപാനവും ലഹരി വില്പനയും തകൃതിയായി നടക്കുന്നുണ്ട്.

അധ്വാനമില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനാകുമെന്നതിനാലാണ് ലഹരി വില്‍പ്പനയുമായി കുടുതല്‍ പേര്‍ രംഗത്തെത്തുന്നതിന് കാരണം. വിദ്യാർഥികളടക്കമുള്ള യുവാക്കൾ ഇവരുടെ വലയിലകപ്പെടുന്നതായാണ് സൂചന. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി പരിശോധന നടത്താൻ എത്താത്തതും പ്രദേശത്ത് ലഹരി മാഫിയക്ക് സഹായകമാവുകയാണ്. കൂരാച്ചുണ്ടിലെ മിക്ക അങ്ങാടികളിലെയും തെരുവ് വിളക്കുകൾ കത്താത്തതും ലഹരി മാഫിയക്ക് അനുഗ്രഹമാവുകയാണ്. രാത്രി സമയങ്ങളിൽ പോലീസ് പെട്രോളിങ് കർശനമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി